Friday, April 19, 2013

ഗൌരിക്കായി...

ഓ...... നീയായിരുന്നല്ലെ ഇന്നലെ രാവിലെന്‍ -
പൂമുഖത്തെ വാതിലില്‍ നോക്കിയിട്ടോടിപ്പോയോള്‍ -
ഞാനറിയും നിന്നെ കണ്ടിട്ടുണ്ടൊരുപാട് -
വാനരക്കൂട്ടുകാര്‍ക്ക് ശാസ്ത്രത്തെക്കാട്ടിയവള്‍ -
മരത്തിന്‍ കൊമ്പില്‍നിന്നും ചാടുന്ന കുരങ്ങാ നീ -
മരത്തെ കെട്ടിപ്പിടിച്ചുറങ്ങാന്‍ പഠിക്കണം
ഉച്ചിയില്‍ ചില്ലിക്കൊമ്പില്‍ കൂടുകെട്ടിയ കുഞ്ഞി-
പ്പക്ഷിതന്‍ കുടുംബത്തെ പോറ്റി നീ വളര്‍ത്തണം .
പാവങ്ങളാണാപ്പക്ഷിക്കമിതാക്കളെന്നുള്ളില്‍
പാലിച്ചു പുലര്‍ത്തിയോരുണ്മയെ നമിക്കുക.

നീളമുള്ള നിന്‍ വാലും സൂഷ്മതയുള്ള കണ്ണും
വാനരചരിത്രത്തില്‍ രാമസങ്കല്‍പ്പങ്ങള്‍ തീര്‍ത്തു .
നിങ്ങളെപ്പഠിപ്പിക്കാന്‍ പറ്റിയൊരാളെത്തന്നെ -
നിങ്ങള്‍ക്കായെത്തിച്ചതില്‍ സംതൃപ്തരാക നിങ്ങള്‍ .  
ഇവളാരാണെന്നു നിങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെ-
വാനരാം നിങ്ങള്‍ക്കാകെ നാണക്കേടാകും സത്യം .
പാണ്ടിതന്‍ നാട്ടില്‍ നിന്നും അഭ്യാസം ശീലിച്ചവള്‍ 
പാതിരാ വണ്ടിയില്‍ത്തന്നെ കേരളത്തിലുമെത്തി 
സസ്യത്തിന്‍ വിഷയത്തില്‍ ഐച്ചിക ബിരുദവും 
സസ്യശാസ്ത്രത്തിന്‍ സത്തായ് വാനര ടീച്ചറായി.
മരവും ഇലയും പിന്നവര്‍തന്‍ കായും പൂവും 
പ്രകൃതി ക്കനുസരിച്ചിന്നാട്ടില്‍ വിളയിച്ചോര്‍ 
അവരാണീനാടിന്റെ പരിവര്‍ത്തനത്തിന് 
അറിവിന്‍ സംസ്കാരത്തിന്‍ തിരിയെ തെളിച്ചവര്‍ .

ഇത്രയൊക്കെ പഠിച്ചിട്ടും ഈ സര്‍ക്കാര്‍ സ്കൂളിനുള്ളില്‍ 
പൊട്ടന്മാരെ പ്പടിപ്പിക്കാനനല്ലോ വിധി  കഷ്ടം 
ഞാനറിയുന്നു നിന്നെ കണ്ടിട്ടോരുപാട്
വാനരക്കൂട്ടുകാര്‍ക്ക്  ബോട്ടണി പഠിപ്പിച്ചപ്പോള്‍
അച്ഛനമ്മമാരുടെ വാത്സല്യ നിഷേധത്തെ
പൊട്ടിയാണെങ്കില്‍ക്കൂടി "ഗൌരി" യായ് മാറ്റിയവര്‍ -
അപ്പേരിന്നടിസ്ഥാനമെന്താണെന്നറിയാത്തോള്‍
അപ്പാണ്ടി ദേശത്തുനിന്നൊത്തിരിയറിഞ്ഞവള്‍ .
സത്യമായ് പ്രണയിച്ചോള്‍ , സത്യമായ് രമിച്ചവള്‍ -
സത്യമാം പ്രണയത്തെ കൂട്ടിലിട്ടടച്ചവള്‍ .
അറിയാന്‍ ശ്രമിക്കാതെ പഠിക്കാന്‍ക്കൂട്ടാക്കാതെ
അറിവുള്ള സ്നേഹത്തെ അവഹേളിച്ചു നിര്‍ത്തി.
ആര്‍ദ്രമാം നോവായ്‌ മാറി മനസ്സില്‍ അകക്കാമ്പില്‍
ആശയറ്ററിയാതെ നിര്‍ന്നിമേഷയായിന്നു .
ആ നല്ല തറവാട്ടിലൈശ്യര്യ  സന്താനം പോല്‍
ആരിലും അറിയാതെ നൊമ്പരമാകുന്നവള്‍ .
ആ വടിവാകാരത്തിന്‍ ഭാവഗീതങ്ങള്‍ക്കൊപ്പം
ആനന്തച്ചുവടുവെചാഹ്ളാദം  കൊടുത്തവള്‍
ഇത്തരമൊരു "ഗൌരി" ടീച്ചര്‍ക്കായ് സുഹൃത്തുക്കള്‍
എത്രയോ നവം നവം കഥകള്‍ ചമയ്ക്കുന്നു.
അക്കൂട്ടത്തില്‍ ഞാനും മിത്രമായ്‌ സഖാവായി -
എത്രയോ ജന്മത്തിന്റെ പുണ്യമായ് തീര്‍ന്നു ഞങ്ങള്‍ .

പഠിപ്പിച്ചവളെന്നെ ടീച്ചറായ് സുഹൃത്തായി -
പ്പരശുമഴുവില്‍ നൂറ്റെടുത്ത സംസ്കാരത്തെ
ഖിന്നയായ് അവള്‍ പിന്നെ തന്നെത്താന്‍ പഴിച്ചിട്ട്
വന്ന പാതയില്‍ തീര്‍ത്ത നന്ദികേടുകള്‍ ഓര്‍ത്തു.
അർത്ഥമുള്ള കാര്യങ്ങൾക്കത്രമേൽ വിലയേകാൻ
അല്പമാം ജ്ഞാനത്തിന്റെ സേതുബന്ധനം തീർത്തു .
എത്രമേൽ ചിന്തിച്ചിട്ടും എത്തുവാൻ കഴിയാത്ത
സത്യസന്ധമായുള്ള പ്രണയം നശിച്ചല്ലോ ?

അത്താണിയായിട്ടുള്ളതൊക്കെയും പ്രയോഗിക്കാൻ
അപ്പാവംക്കൂട്ടുകാരിക്കുപദേശം ഞാൻ മൂളി .
സങ്കടക്കടലിന്റെ ആഴത്തിൽ അവൾ ചെന്ന്
സന്തോഷം പരതുന്ന പിഞ്ചുകുട്ടിയായ് മാറി .
സത്യത്തിൽ എനിക്കെന്റെ കണ്ണുകൾ നിറഞ്ഞുപോയ് -
സത്യസന്തമാം സ്നേഹം ദുഃഖങ്ങളാകുന്നെന്നും.
എൻറെയീ കൂട്ടുകാരിക്കെന്നും തൻ ജീവിതത്തിൽ
സംതൃപ്തലോകം സ്വപ്നം കാട്ടിക്കൊടുക്കാൻ കഴിയട്ടെ .
സ്നേഹിക്കാൻ എല്ലാവർക്കും കഴിയുമെങ്കിൽക്കൂടി
സ്നേഹത്തെ സംരക്ഷിപ്പോർ തുച്ചമേ ലോകത്തുള്ളൂ !
ഇനിയും നൂറാവർത്തി വരണം സന്ധ്യകളിൽ
പൂമുഖത്തറയ്ക്കാതെ നടുമുറ്റത്തെത്തണം .
അവിടെ ഞാനുണ്ടാകും കുരങ്ങിൻ പിതാവായി
എനിക്കും കഴിയണം പഠിക്കാൻ നിന്നെ ഗൌരി .
  
ചന്ദ്രന്‍ പള്ളിക്കുന്നേല്‍ 
Facebook:  https://www.facebook.com/chandran.pallikunnel

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.